ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ലോഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
അമ്മുമ്മക്കഥ കേള്‍ക്കാത്ത പുതുതലമുറക്ക് സൌകര്യാര്‍ത്ഥം വായിക്കാന്‍ ഒരു പുരാണം, കാര്‍ക്കോടക പുരാണം.സംഭവം പുരാണമാണെങ്കിലും വിവരണം എന്‍റെ ശൈലിയാണ്.ദയവായി ഇത് മോഷ്ടിക്കരുതേ, ആവശ്യമുള്ളവര്‍ അറിയിക്കണേ..
ഹെഡര്‍ ഡിസൈന്‍ ചെയ്ത് തന്ന രായപ്പനു നന്ദി.

പുരാണം - ഉര്‍വ്വശി


ബ്രഹ്മാവിന്‍റെ പുത്രനായ ധര്‍മ്മനു ദക്ഷപുത്രിമാരില്‍ നാല്‌ മക്കള്‍ ജനിച്ചു!!
അവരാണ്..
ഹരി, കൃഷ്ണന്‍, നരന്‍, നാരായണന്‍.
ഇവരില്‍ നരനും നാരായണനും പ്രശക്തരായ മഹര്‍ഷിമാരായിരുന്നു.ഇവര്‍ ഒരിക്കെ ബദരികാശ്രമത്തില്‍ നിന്ന് തപസാരംഭിച്ചു..
അതി കഠിനമായ തപസ്സ്!!

ഈ വിവരം ദേവേന്ദ്രന്‍ അറിഞ്ഞു.അതോടെ അദ്ദേഹം ഒരു കാര്യം ഉറപ്പിച്ചു, തന്‍റെ ഇന്ദ്രപദവിക്ക് വേണ്ടിയാണ്‌ ഈ തപസ്സ്.ഇനി എന്ത് ചെയ്യും?
അദ്ദേഹം തന്‍റെ വാഹനമായ ഐരാവതം എന്ന ആനയുടെ പുറത്ത് കയറി ആ മഹര്‍ഷിമാരുടെ അടുത്തെത്തി..
"അല്ലയോ മുനിമാരെ നിങ്ങള്‍ക്ക് എന്ത് വരമാണ്‌ വേണ്ടത്?"
എവിടെ?
മുനിമാര്‍ക്ക് അനക്കമില്ല!!
ആ മുനിമാര്‍ ഈശ്വരനെ മനസിലാക്കാന്‍ വേണ്ടി ആയിരുന്നു, അല്ലാതെ വരത്തിനായി ആയിരുന്നില്ല തപസ്സ് അനുഷ്ഠിച്ചത്.അതിനാല്‍ തന്നെ ദേവേന്ദ്രന്‍റെ വരം അവര്‍ കേട്ടതായി ഭാവിച്ചില്ല.

ഈ സംഭവം ഇന്ദ്രനെ കുപിതനാക്കി..
ദേവേന്ദ്രന്‍ തപസ്സ് മുടക്കാന്‍ പല വഴികളും ശ്രമിച്ചു..
വന്യമൃഗങ്ങളെ വിട്ടു!!
ഇടിയും പേമാരിയും ഉണ്ടാക്കി!!
ഒരു രക്ഷയുമില്ല.
ഇനി എന്ത്?
ആ ചിന്തയുടെ പരിണിത ഫലമായിരുന്നു കാമദേവനെ വരുത്തുവാനുള്ള തീരുമാനം.

അങ്ങനെ ഇന്ദ്രന്‍റെ ആജ്ഞപ്രകാരം കാമദേവനും രതിദേവിയും ആശ്രമത്തിലേക്ക് യാത്രയായി.അവര്‍ക്ക് കൂട്ടിനായി ഇന്ദ്രന്‍ അപ്സരസ്സുകളെയും അയച്ചു...
രംഭ,തിലോത്തമ, മേനക...
പിന്നെ മറ്റ് സുന്ദരിമാരും!!
അവര്‍ ആശ്രമത്തിലെത്തി പാട്ടും നിര്‍ത്തവും ആരംഭിച്ചു.
അങ്ങനെ നാരായണമഹര്‍ഷി കണ്ണ്‌ തുറന്നു!!

മുന്നിലെ രംഗം കണ്ടതോട് കൂടി മഹര്‍ഷിക്ക് ഒരു കാര്യം ഉറപ്പായി, ഇത് ഇന്ദ്രന്‍റെ വേലതന്നെ.തങ്ങളുടെ തപസ്സ് മുടക്കാന്‍ ഇന്ദ്രന്‍ കണ്ടെത്തിയ മാര്‍ഗ്ഗം.ഇതിനു പകരമായി മഹര്‍ഷി ഇന്ദ്രനെ ഒരു പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചു.അദ്ദേഹം തന്‍റെ തുടയില്‍ ചെറുതായൊന്ന് തട്ടി, അപ്പോള്‍ അവിടെ നിന്നും ഒരു സ്ത്രീ രംത്നം ജനിച്ചി...
അതി സുന്ദരി..
മനോമോഹിനി...
അവളാണത്രേ ഉര്‍വ്വശി!!

ആ സൌന്ദര്യം കണ്ട് തങ്ങളൊന്നും ആരുമല്ലെന്ന് മനസിലാക്കി ഭയന്ന് പോയ അപ്സരസ്സുകള്‍ മുനിയോട് ക്ഷമ ചോദിച്ചു.അദ്ദേഹം ക്ഷമിക്കുകയും ഉര്‍വ്വശിയെ ഇന്ദ്രനു കാഴ്ചയായി അവരോടൊപ്പം അയക്കുകയും ചെയ്തു.

വാല്‍കഷ്ണം:
മഹര്‍ഷിയുടെ ഉരുവില്‍(തുടയില്‍) നിന്ന് ജനിച്ചതിനാലാണത്രേ ഉര്‍വ്വശി എന്ന് പേര്‍ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്താം
© Copyright
All rights reserved
Creative Commons License
Karkodaka Puranam by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com